30 വര്‍ഷത്തിന് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറന്നു

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി തുറന്നു. സൗദിയിലെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ അറാറില്‍ നിന്ന് 505 മൈല്‍ ദൂരെയാണ് ് ഈ അതിര്‍ത്തി. ഇറാഖ് ആഭ്യന്തരമന്ത്രി ഒത്മാന്‍ അല്‍ ഗാനിമി സൗദി വടക്കന്‍ അതിര്‍ത്തി മേഖല അമീര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
1990ല്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന കുവൈത്ത് അധിനിവേശത്തെത്തുടര്‍ന്ന് സൗദി അറേബ്യ, ഇറാഖുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതോടെയാണ് അതിര്‍ത്തി പൂര്‍ണമായും അടച്ചത്.
നവംബര്‍ 10 ന് നടന്ന സൗദി-ഇറാഖി ഏകോപന സമിതിയുടെ നാലാം സെഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് അതിര്‍ത്തി വീണ്ടും തുറക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
കൗണ്‍സിലിന്റെ വെര്‍ച്വല്‍ സംഗമത്തില്‍ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ഇറാഖ് പ്രധാന മന്ത്രി മുസ്തഫ അല്‍ കാദിമിയും തീരുമാനത്തിന് അംഗീകാരം നല്‍കി. അതിര്‍ത്തി തുറക്കുന്നതിന്റെ ഫലകം അറാര്‍ അമീര്‍ അനാച്ഛാദനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ കൈവഴിയാണ് ഈ അതിര്‍ത്തി