കൊറോണ വൈറസ്; വീഡിയോ സോഫ്റ്റ് വെയറുകള്‍ക്ക് നല്ലകാലം, അമേരിക്കയില്‍ ഡോക്ടര്‍മാരും രോഗികളെ കാണുന്നത് വീഡിയോയിലൂടെ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപകമായതോടെ വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വെയറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ക്ലാസുകളും പരീക്ഷകളും മാത്രമല്ല, ചികിത്സ പോലും നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ രോഗികളെ കാണുന്നതും വീഡിയോ കോണ്‍ഫറന്‍സിങ് വഴി.
2019ല്‍ 46486 കോടി രൂപയായിരുന്ന ആഗോള വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ് വെയര്‍ ബിസിനസ് 2027 ആകുമ്പോള്‍ 88000 കോടി രൂപയിലെത്തുമെന്നാണ് ഈ രംഗത്തെ പഠനം തെളിയിക്കുന്നത്.
ചെറുകിട- വന്‍കിട എന്ന വ്യത്യാസമില്ലാതെ വീഡിയോ കോണ്‍ഫറന്‍സിങ് ബിസിനസില്‍ പ്രായോഗികമായിക്കഴിഞ്ഞു. ഔട്ട് സോഴ്‌സ് ബിസിനസില്‍ ഏറ്റവും സൗകര്യപ്രദം വീഡിയോ കോണ്‍ഫറന്‍സിങ്ങാണെന്നും തെളിയിച്ചു കഴിഞ്ഞു.
3ഡി സാങ്കേതികവിദ്യയിലെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിനാണ് ഇപ്പോള്‍ ഡിമാന്‍ഡ് കൂടിയിരിക്കുന്നത്. അഡോബ് സിസ്റ്റംസ് ഇന്‍ കോര്‍പറേറ്റഡ്, അര്‍കദിന്‍ ക്ലൗഡ് കമ്യൂണിക്കേഷന്‍, ജോയ്‌സ് സി.ആര്‍, എസ്.ആര്‍.ഒ, ലോജിടെക് ഇന്റര്‍നാഷണല്‍, മൈക്രോസോഫ്റ്റ്, ഒറഞ്ച് ബിസിനസ് സര്‍വീസ് തുടങ്ങിയ കമ്പനികളാണ് സോഫ്റ്റ് വെയര്‍ രംഗത്തെ പ്രമുഖര്‍.
അമേരിക്കയിലെ ഡോക്ടര്‍മാര്‍ കൊറോണ വൈറസ് സജീവമായതോടെയാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ദൈനംദിനം നേരിടുന്ന പ്രശ്‌നങ്ങളെ ഓണ്‍ലൈനില്‍ കൂടിതന്നെ മരുന്നു നിര്‍ദേശിക്കുന്നത്. മൊബൈല്‍ ഫോണ്‍ സോഫ്റ്റ് വെയറുകളെയാണ് ഡോക്ടര്‍മാര്‍ പ്രധാനമായും ആശ്രയിക്കുന്നത്.