Category: Corporates
-
കൃഷിക്കാരന്റെ മകന്‍ പരശത കോടീശ്വരന്‍;പി.പി റെഡ്ഡിയുടെ ജീവിതകഥ അറിയാം
അന്‍ഷാദ് കൂട്ടുകുന്നംസാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നു സ്വപ്രയത്‌നത്താല്‍ പരശത കോടീശ്വരനായ ബിസിനസുകാരനാണ് പി.പി റെഡ്ഡി. ഇന്ന് 26700 കോടി രൂപയുടെ ആസ്ഥിയുള്ള മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമയാണ് അദ്ദേഹം.1989ല്‍ രണ്ട് ജീവനക്കാരുമായാണ് റെഡ്ഡി തന്റെ ജൈത്രയാത്ര തുടങ്ങുന്നത്. 1991ല്‍ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങിയ മരുമകന്‍ പി.വി കൃഷ്ണറെഡ്ഡിക്കൊപ്പം മേഘ എന്‍ജിനീയറിങ് എന്റര്‍പ്രൈസസ് ആരംഭിച്ചു. മുനിസിപ്പാലിറ്റികള്‍ക്ക് ആവശ്യമായ പൈപ്പുകള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു ആരംഭം. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ബിസിനസ് വര്‍ധിക്കുകയും അദ്ദേഹത്തിന്റെ കമ്പനി ഡാമുകളുടെയും റോഡുകളുടെയും നിര്‍മാണം ഏറ്റെടുക്കുകയും…
-
ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ്
ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്പ-കോളയെ വീണ്ടും വിപണിയിലേക്ക് എത്തിച്ച റിലയൻസ് പുതിയതായി ചുവടുറപ്പിക്കുന്നത് ഐസ് ക്രീം വിപണിയിലാണ്. വിപണിയിലെ മല്ലന്മാരായ അമുൽ, മദർ ഡയറി തുടങ്ങിയ പാലുൽപ്പന്ന ബ്രാൻഡുകളുമായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് മത്സരിക്കും. മുകേഷ്-അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ നിന്ന് ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ ഐസ്ക്രീം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനാണ പദ്ധതിയിടുന്നത്. അമുൽ, മദർ ഡയറി തുടങ്ങിയ ഡയറി ബ്രാൻഡുകളുമായി…
-
ഇ.പി.ജയരാജന് ബന്ധമുണ്ടെന്നു പറഞ്ഞ റിസോര്‍ട്ട് വാങ്ങുന്നത് കേന്ദ്രമന്ത്രി
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള വിവാദമായ വൈദേകം റിസോര്‍ട്ട് വില്‍ക്കുന്നു. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് വാങ്ങുമെന്നാണ് വിവരം. രാജീവിന്റെ ഉടമസ്ഥതയിലുളള കമ്പനിയുമായി ഈ മാസം 15 ന് കരാര്‍ ഒപ്പിടും. തിരുവനന്തപുരത്ത് വെച്ചാണ് കരാര്‍ ഒപ്പിടല്‍. കൈമാറ്റത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വൈദേകം റിസോര്‍ട്ടില്‍ ഇ പി ജയരാജനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനും ഓഹരി നിക്ഷേപമുളളത് വിവാദമായതിനെ തുടര്‍ന്നാണ് വില്‍പ്പന.ഇ പി ജയരാജന്റെയും കുടുംബത്തിന്റെയും…
-
ഫ്ലൈ ദുബായ് ലാഭം 32.7 കോടി ഡോളർ
തിരുവനന്തപുരം: 2022 ഡിസംബർ 31 ന് അവസാനിച്ച വർഷത്തിൽ ഫ്ലൈ ദുബായ് 32. 7 കോടി ഡോളർ (എമിറേറ്റ്സ് ദിറം 120 കോടി ) ലാഭം നേടി. 2021- ലേതിനേക്കാൾ 43 ശതമാനം കൂടുതലാണിത്. വാർഷിക മൊത്ത വരുമാനം 250 കോടി ഡോളറാണ്(910 കോടി ദിറം).2021-ൽ 140 കോടി ഡോളറായിരുന്നു വരുമാനം-72 ശതമാനത്തിന്റെ വളർച്ച. 2022-ൽ 1.06 കോടി ആളുകൾ ഫ്ലൈ ദുബായ് വിമാനങ്ങളിൽ യാത്ര ചെയ്തു. മുൻ വർഷത്തേക്കാൾ 89 ശതമാനം കൂട്ടതലാണിത്. പുതുതായി 17…
-
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ യൂസഫലി
ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്.ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗറാണിയാണ് രണ്ടാമതായി പട്ടികയിലുള്ളത്. ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അഡ്‌നന്‍ ചില്‍വാനാണ് മൂന്നാമതായി പട്ടികയില്‍.ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്…
-
അദാനിയുടെ ഓഹരികള്‍ താഴോട്ടു തന്നെ
മുംബൈ: ബജറ്റ് ദിനത്തിലും ഗൗതം അദാനിക്ക് ഓഹരി വിപണിയില്‍ തിരിച്ചടി. ഫോളോ ഓണ്‍ പബ്ലിക് ഓഫറിന് പിന്നാലെയുള്ള വ്യാപാരദിനത്തിലും അദാനിക്ക് പിടിച്ചുനില്‍ക്കാനായില്ല. അദാനി എന്റര്‍പ്രൈസ് 30 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ക്രെഡിറ്റ് സ്വീസ് അദാനി കമ്ബനികളുടെ ബോണ്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു. അദാനി പോര്‍ട്സ് 19.18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 10 ശതമാനവും അദാനി എനര്‍ജി 5.60 ശതമാനവും അംബുജ സിമന്റ് 16.72 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്സ് ആന്‍ഡ് സ്‍പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി…
-
അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തുവെന്ന് അമേരിക്കന്‍ കമ്പനി
മുംബൈ: അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായി യു.എസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും തങ്ങള്‍ക്കെതിരായ ഏതു നിയമനടപടിയും സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കി. ‘2 വര്‍ഷമെടുത്തു തയാറാക്കിയ വിശദമായ രേഖകളുടെ പിന്‍ബലത്തിലാണ് റിപ്പോര്‍ട്ട്. നിയമനടപടി സ്വീകരിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ ഭീഷണിയെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നു. ഇക്കാര്യത്തില്‍ അദാനിഗ്രൂപ്പ് എന്ത്…
-
നിറപറയെ ഏറ്റെടുത്ത് വിപ്രോ; കമ്പനി ഇനി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ എന്ന പേരിലാകും അറിയപ്പെടുക
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാന്‍ഡുകളിലൊന്നായ നിറപറയെ ഏറ്റടുത്ത് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. നിറപറയെ സ്വന്തമാക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്‌പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനം വിപ്രോ പ്രഖ്യാപിച്ചു. അതേസമയം ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വിപ്രോ ഗ്രൂപ്പ് വിഭാഗം നിറപറയുമായി കരാറില്‍ ഒപ്പുവെച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.സുഗന്ധവ്യഞ്ജന വിപണിയില്‍ ഇതിനകം സാന്നിധ്യമുള്ള ഡാബര്‍, ഇമാമി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ്, ഐടിസി തുടങ്ങിയ എഫ്എംസിജി സ്ഥാപനങ്ങളോടാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റുമുട്ടുക. 1976ല്‍ ആരംഭിച്ച…
-
ബ്രൂണെ ഷെല്‍ പെട്രോളിയവുമായി ഐബിഎസിന് പങ്കാളിത്തം
തിരുവനന്തപുരം: ഐബിഎസിന്‍റെ ക്ലൗഡ് അധിഷ്ഠിത പേഴ്സണല്‍-അക്കൊമഡേഷന്‍ ലോജിസ്റ്റിക്സ് പ്ലാറ്റ് ഫോമായ ഐലോജിസ്റ്റിക്സ് പ്രയോജനപ്പെടുത്താന്‍ ബ്രൂണെ ഷെല്‍ പെട്രോളിയം (ബിഎസ്പി) ഐബിഎസ് സോഫ്റ്റ് വെയറുമായി ധാരണയിലെത്തി. ദക്ഷിണ ചൈനാ കടലിലെ 200 ലധികം ഓഫ്ഷോര്‍ മേഖലകളിലെ ഹെലികോപ്റ്ററുകള്‍, ബോട്ടുകള്‍, പേഴ്സണല്‍ ഓണ്‍ ബോര്‍ഡ് (പിഒബി) താമസസൗകര്യങ്ങള്‍ എന്നിവയിലൂടെ പ്രതിമാസം 35,000 യാത്രക്കാരുടെ ആദ്യന്തമുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ ഈ പങ്കാളിത്തം ബിഎസ്പിയെ പ്രാപ്തമാക്കും. ഐലോജിസ്റ്റിക്സ് ടെക്നോളജി പ്ലാറ്റ് ഫോമിന് ബിഎസ്പിയുടെ സങ്കീര്‍ണമായ പല പ്രവര്‍ത്തനങ്ങളുടെയും സംയോജനം കാര്യക്ഷമമാക്കാനും…
-
ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങള്‍ ലയിക്കും
ആര്‍ബിഐ അനുമതി ലഭിച്ചതോടെ ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങള്‍ ഉടന്‍ ലയിക്കും. ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്, ശ്രീറാം ക്യാപിറ്റല്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ ലയിപ്പിക്കുന്നതിനാണ് ശ്രീറാം ഗ്രൂപ്പ് ആര്‍ബിഐയുടെ അംഗീകാരം നേടിയത്. ഇതോടെ, ഈ രണ്ട് സ്ഥാപനങ്ങളും ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്ബനിയുമായി ലയിക്കും. നിലവില്‍ 1.8 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ശ്രീറാം ഗ്രൂപ്പിന് ഉള്ളത്. ലയനം പൂര്‍ത്തിയായാല്‍ ഉപയോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കും. കൊമേഴ്സ്യല്‍, ഇരുചക്ര വാഹന…