ഇടുക്കി, കാസര്‍ഗോഡ്, വയനാട് എയര്‍സ്ട്രിപ്പ്: ടെണ്ടര്‍ അംഗീകരിച്ചു

തിരുവനന്തപുരം-
ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എയര്‍സ്ട്രിപ്പുകളുടെ സാധ്യതാ പഠനം നടത്തുന്നതിനായി റൈറ്റ്‌സ്-കിഫ്കോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു.
ഹെലിപാഡിനും എയര്‍ സ്ട്രിപ്പിനുമായി 20 കോടി രൂപയാണ് പദ്ധതി ചെലവായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ ഒന്നര കോടി രൂപ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു.
ഇടുക്കിയിലെ സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനം ഇറക്കിയിരുന്നെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. വനം വകുപ്പിന്റെ എതിര്‍പ്പ് മൂലം നിര്‍മാണം അനന്തമായി നീളുന്നതാണ് പ്രവര്‍ത്തനം തുടങ്ങാന്‍ തടസ്സം. പ്രതിവര്‍ഷം 1000 എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറത്താന്‍ പഠിക്കാനുള്ള അവസരമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്താണ്.
മൂന്നിടങ്ങളിലും ചെറുവിമാനം ഇറക്കുന്നതരത്തിലാണ് നിര്‍മാണം നടത്തുക. ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും സര്‍വീസ് നടത്തുന്നത് ടൂറിസത്തിനും മെഡിക്കല്‍ എമര്‍ജന്‍സിക്കും ഉപകരിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
അഞ്ചാമത്തെ എയര്‍പ്പോര്‍ട്ട് ശബരിമലയില്‍ സാധ്യമാവുകയും മൂന്നിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ ആരംഭിക്കുകയും ചെയ്താല്‍ 560 കിലോമീറ്റര്‍ മാത്രം നീളമുള്ള കൊച്ചു കേരളത്തില്‍ യാത്രാസൗകര്യകാര്യത്തില്‍ വിപ്ലവം സൃഷ്ടിക്കപ്പെടും.
ഒപ്പം വിഴിഞ്ഞം, കൊച്ചി, കണ്ണൂര്‍, കൊല്ലം തുടങ്ങി പ്രധാന തുറമുഖങ്ങള്‍ക്കൊപ്പം 16 ചെറിയ പോര്‍ട്ടുകളും ബന്ധപ്പെടുത്തി ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനാവുന്നതാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here