ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബം വാങ്ങി

അബൂദാബി: മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം
ശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബാംഗം സ്വന്തമാക്കി. അറബ് വ്യവസായ പ്രമുഖനും അബൂദാബി രാജകുടുംബാംഗവുമായ ശൈഖ് തഹനൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ വാങ്ങിയത്.

100 കോടി ഡോളറിനാണ് ഓഹരികള്‍ വാങ്ങിയത്. തഹനൂന്‍ അബൂദാബി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമാണ്. ബിസ്‌നസ് വാര്‍ത്താ ഏജന്‍സി ബ്ലൂം ബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ലുലു ഗ്രൂപ്പ് ഓഹരി ഏറ്റെടുക്കുന്നതുമായ വാര്‍ത്ത അതികൃതര്‍ നിഷേധിച്ചു. കേവലം അപവാദ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതില്ലെന്ന് ലുലു കമ്മ്യൂണിക്കേഷന്‍ വക്താവ് വി.നന്ദകുമാര്‍ പറഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here