സലാം എയർ ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുന്നു

ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. അടുത്തമാസം 16 മുതൽ മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്ക് പറക്കുക. തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ ഒമ്പതുമണിക്കും രാത്രി 8.15-നുമിടയിൽ ആഴ്ചയിൽ നാലുസർവീസുണ്ടാകും.

ജൂലായ് അഞ്ചുമുതലാണ് ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ യു.എ.ഇ.യിലെ ഫുജൈറ വിമാനത്താവളത്തിൽനിന്ന് സേവനം തുടങ്ങുന്നത്. കേരളത്തിലേക്കുകൂടാതെ ജയ്‌പുരിലേക്കും ലഖ്നൗവിലേക്കും സർവീസുണ്ടാകും. ഫുജൈറയിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് കുറഞ്ഞനിരക്കിൽ നാട്ടിലെത്താനാവുമെന്നതാണ് നേട്ടം. 40 കിലോ ലഗേജ് കൊണ്ടുപോകാമെന്ന് അധികൃതർ അറിയിച്ചു.