വിമാന കമ്പനികള്‍ക്ക് ഇനി 80% സീറ്റുകളും വില്‍ക്കാം

ന്യൂഡല്‍ഹി: ഇന്ത്യയിലെ എയര്‍ലൈനുകള്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 80% വരെ സീറ്റുകള്‍ വില്‍ക്കാന്‍ അനുമതി. ഇതുവരെ 70 ശതമാനമായിരുന്നു കമ്പനികള്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞിരുന്നത്. വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇത് അറിയിച്ചത്. കൊവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാന മേഖല. ക്രിസ്മസ്, ന്യൂ ഇയര്‍ എന്നിവ വരാനിരിക്കുന്നതിനാല്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കുന്ന പുതിയ ഇളവ് എയര്‍ലൈനുകള്‍ക്ക് ആശ്വാസമാകും. വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയ്ക്ക് മുന്നോടിയായി മന്ത്രി ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു ഈ കാര്യം