വാലാട്ടി; ജൂലൈ പതിന്നാലിന് റിലീസ്

Valatty: Vijay Babu's Friday Film House takes up a challenging project next


*ആദ്യ ട്രയിലർ പുറത്തുവിട്ടു


………………………………….
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി ,
പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി യാണ് ഈ ചിത്രത്തിൻ്റെ അവതരണം.
മൃഗങ്ങൾ മാത്രമഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരി
ക്കുന്നു ‘
വലിയ സാഹസം തന്നെയായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു’
“രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ പറഞ്ഞു.
ഇത്തരമൊരു ചിത്രം നിർമ്മിക്കാനം ഈ ചിത്രത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി ചിത്രീകരണ സമയത്തും പിന്നിടുള്ള പോസ്റ്റ് പ്രൊഡക്ഷനിലുമെല്ലാം
വിജയ് ബാബുസാർ ഒപ്പം കൂടെ നിന്നു. അദ്ദേഹത്തിൻ്റെ പ്രോത്സാഹനവും, സഹകരണവുമായിരുന്നു. എപ്പോഴും പ്രചോദനം.
” ഇതൊരു ചലഞ്ചിംഗ് മൂവി തന്നെ ആയിരിക്കുമെന്നാണ് വിജയ് ബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
എഴുപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം ,ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷൻ ഈ ചിത്രത്തിനു വേണ്ടി വന്നു.
നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം ,മനുഷ്യരുടെ വികാരവിചാരങ്ങളുമാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ‘
പ്രേക്ഷകനെ നർമ്മത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ഈ ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്.
ഹൃദ്യമായിത്തന്നെ ഈ
അഞ്ച് ഭാഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങുന്നത്.
മലയാളം’ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.
ജൂലൈ പതിന്നാലിന് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും.
ഏതു ഭാഷക്കാർക്കും, ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കുമിത്.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദം ഈ ചിത്രത്തിലുടനീളമുണ്ടന്നതാണ് മറ്റൊരു കൗതുകം അത് ആരുടെയൊക്കെയാണന്നത് സസ്പെൻസായി വച്ചിരിക്കുന്നു.
: ഛായാഗ്രഹണം – വിഷ്ണു പണിക്കർ.
എഡിറ്റിംഗ്‌ – അയൂബ് ഖാൻ.
കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് .
എക്സികുട്ടീവ് പ്രൊഡ്യുസർ – വിനയ് ബാബു .
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ.
വാഴൂർ ജോസ്.